ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 24 July 2018

DMX token will make you Billionaire SignUp and Get 500 DMX Token free.?

DateMe (DMX) Token launching offer. Hurry! Hurry ! DMX token will make you Billionaire
SignUp and Get 500 DMX Token free.

Token Distribution 
 Hard Cap : $18 Million
 Soft Cap : $5 Million
 Bonus Tokens:
 100% for Private pre sale
 75% for Public presale
 40% for Crowdsale with decline of 1% every 1% token sales
 Tokens destroyed on use in app, until threshold circulating tokens on exchanges.
125 Million Tokens distributed for free. Each user gets 500 tokens free at Sign Up and same amount is received by referrer for each referral Sign Up

 Maximum investment per account is $200k during public token sale.
 Unsold token will be destroyed.
SignUp and get 500 Token free 

Wednesday 13 June 2018

ബ്ലോക്ചെയിനിലൂടെ മുന്നേറ്റം....................?

വരും ദശാബ്ദത്തിൽ സമൂഹത്തെയും സമ്പദ്ഘടനയെയും രൂപപ്പെടുത്തിയെടുക്കുന്ന സുപ്രധാന ഘടകമായിരിക്കും ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ എന്നാണ് ലോക സാമ്പത്തിക ഫോറം ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ആഗോള വിപണിയിൽ 774 കോടി ഡോളർ വരുന്നതായിരിക്കും 2024 ആകുമ്പോൾ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ എന്ന് വിപണി ഗവേഷണ കമ്പനിയായ ഗ്രാന്റ് വ്യൂ റിസർച്ച് ചൂണ്ടിക്കാട്ടുന്നു.  

വിവിധ മേഖലകളിൽ വിജയകരമായി നടപ്പാക്കുന്നതിന്റെ മാതൃകകൾ അവതരിപ്പിച്ചതോടെ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയിലേക്കുള്ള ആഗോള നിക്ഷേപങ്ങളും വർധിച്ചു വരികയാണ്. അതോടൊപ്പം വിവിധ സ്ഥാപനങ്ങളും സർക്കാരുകളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമൂഹ്യ മുന്നേറ്റം എങ്ങനെ ത്വരിതപ്പെടുത്താം എന്നും ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. 

വിശ്വാസ്യതയുള്ള രേഖകൾ അവതരിപ്പിക്കുകയെന്നതാണ് ഇതിന്റെ ആദ്യ പടിയായി കണക്കാക്കുന്നത്. ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ജീവിക്കുന്ന കോടിക്കണക്കിനാളുകൾക്ക്, രാജ്യത്തെ പൗരൻമാർക്കുള്ള സേവനങ്ങളോ സംരക്ഷണമോ ലഭിക്കുന്നില്ല. ഐക്യരാഷ്ട്ര സംഘടന പിന്തുണ നൽകുന്ന സ്വകാര്യ-സർക്കാർ പങ്കാളിത്ത പരിപാടിയായ ഐഡന്റിറ്റി 2020ന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് മൈക്രോസോഫ്റ്റും അസ്സെഞ്ചറും ഈ പ്രശ്‌നം പരിഗണിച്ചു വരുന്നുണ്ട്. ബയോ മെട്രിക് ഡേറ്റ വിശകലനം ചെയ്യുകയും അത് ബ്ലോക്ചെയിനിൽ റജിസ്റ്റർ ചെയ്ത് സാർവ്വലൗകികവും സ്ഥിരവുമായ ഐഡന്റിറ്റി സൃഷ്ടിക്കുന്നതുമായ സംവിധാനം ഇരുകമ്പനികളും ചേർന്ന് തയാറാക്കിയിട്ടുണ്ട്. 'ഭൂമി നിയന്ത്രണം പോലുള്ള മേഖലകളിൽ ഇത്തരം വിശ്വസ്തതയുള്ള സ്ഥിരമായ രേഖകൾ ക്രിയാത്മകമായ പ്രതിഫലനങ്ങളാവും സൃഷ്ടിക്കുക. ഭൂമിയുടെ അവകാശവും വസ്തു തർക്കങ്ങൾ സംബന്ധിച്ച വിഷയങ്ങളും പരിഹരിക്കുന്ന വിധത്തിൽ ഭൂമി ഉടമസ്ഥതയുടെ രേഖകൾ ബ്ലോക് ചെയിനിൽ രേഖപ്പെടുത്തുന്ന പൈലറ്റ് പദ്ധതിക്ക് തെലങ്കാന, ആന്ധ്ര സർക്കാരുകൾ തുടക്കം കുറിച്ചിട്ടുണ്ട്. 

രാജ്യാന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിലാണ് ഇതിന്റെ അടുത്ത പ്രതിഫലനം ഉണ്ടാകുക. പ്രകൃതിക്ഷോഭമോ ആഭ്യന്തര കലഹങ്ങളോ ഉണ്ടാകുമ്പോൾ സർക്കാരുകൾക്ക് അവശ്യ സേവനങ്ങൾ നൽകാനാവാത്ത സാഹചര്യത്തിൽ ആഗോള സമൂഹം പിന്തുണയുമായി എത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാനും പ്രവർത്തനച്ചെലവു കുറയ്ക്കാനും ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഏറെ സഹായകമാകും. ജോർദാനിലെ അഭയാർഥി ക്യാംപിൽ സിറിയൻ അഭയാർത്ഥികൾക്ക് ഭക്ഷ്യ റേഷൻ വിതരണം ചെയ്യുന്നതിന് ബ്ലോക്ചെയിൻ സാങ്കേതികവിദ്യയാണു പ്രയോജനപ്പെടുത്തിയത്. സഹായ പരിപാടിയുടെ ചെലവ് തൽസമയം അറിയുന്നതിനും പണം എങ്ങനെ ചെലവഴിച്ചു എന്നു സംഭാവന നൽകിയവരെ അറിയിക്കുന്നതിനും അതു കൃത്യമായ ഗുണഭോക്താവിനു തന്നെയാണു ലഭിച്ചത് എന്നുറപ്പാക്കുന്നതിനും  ഈ സാങ്കേതികവിദ്യ സഹായകമായി. പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായ ഏജൻസിയുടെ അംഗീകാരം വർധിപ്പിക്കുന്നതിനും ഇത് പിന്തുണയാകുന്നുണ്ട്. 

എല്ലാവർക്കും ഔപചാരികമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഇതിനു വലിയ പങ്കു വഹിക്കാനുണ്ട്. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന മൈക്രോ ഫിനാൻസ് ആണെങ്കിൽ ഉയർന്ന പലിശ നിരക്കും ഉയർന്ന പ്രവർത്തനച്ചെലവും ഉള്ളതാണ്.  ഈ പശ്ചാത്തലത്തിലാണ് സേവനങ്ങൾ ലഭ്യമാക്കാൻ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ പിന്തുണയേകുന്നത്. നേരത്തേതന്നെ വിലയിരുത്തപ്പെട്ട വ്യക്തിഗത ഡേറ്റയുടെ അടിസ്ഥാനത്തിൽ ഐഡന്റിറ്റിയും വായ്പ നേടാനുള്ള കഴിവും വിശകലനം ചെയ്ത് ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഈ നീക്കത്തിനു പിന്തുണ നൽകും, അതും കുറഞ്ഞ ചെലവിൽ തന്നെ. ഇടപാടുകൾക്കു കുറഞ്ഞ ചെലവും കുറഞ്ഞ സമയവും മതിയെന്നതിനാൽ ചെറിയ തുകകൾ നൽകുന്ന കാര്യത്തിൽ പുതിയ മാതൃകകളാണ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. ഇൻഷൂറൻസ്, വായ്പ, നിക്ഷേപം, സമ്പാദ്യം തുടങ്ങിയവയുടെ കാര്യത്തിൽ പുതിയ സേവനങ്ങൾ അവതരിപ്പിക്കാനും ഇതു വഴിയൊരുക്കുന്നു.

ഇന്ത്യയിൽ സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും താൽപ്പര്യം ആകർഷിച്ചുകൊണ്ടാണു മുന്നേറുന്നത്. ഇന്ത്യാ ചെയിൻ എന്ന ബ്ലോക്ക് ചെയിൻ ശൃംഖല സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഈയിടെയാണ് നിതി ആയോഗ് പ്രഖ്യാപിച്ചത്. ആധാർ പോലും ഉപയോഗിക്കാവുന്നതായിരിക്കും ഇത്. 

ഏറ്റവും വികസിത രാഷ്ട്രങ്ങളുടെ  അതേ പാതയിൽ രാജ്യത്തെയും എത്തിക്കുന്നതു കൂടിയാവും ഈ നീക്കം. ‌ബ്ലോക്ചെയിൻ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻ ബാങ്കുകളും രാജ്യാന്തര ബാങ്കുകളും കൂട്ടായി മുന്നോട്ടു വന്നിട്ടുണ്ട്. കെവൈസി, വ്യക്തികളെ തിരിച്ചറിയൽ. വായ്പകൾ നൽകൽ തുടങ്ങിയ പല കാര്യങ്ങൾക്കും ഈ കൂട്ടായ്മ പ്രയോജപ്പെടുത്താനുമാവും. 

ലോകത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പണമടയ്ക്കലുകൾ സ്വീകരിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ഈ രംഗത്തു വൻ സാധ്യതകളാണുള്ളത്. ഉദാഹരണത്തിന്, രാജ്യാന്തര പണം കൈമാറ്റങ്ങൾ വേഗതയേറിയതും സുരക്ഷിതവും താങ്ങാനാവുന്ന ചെലവിലുള്ളതുമാക്കാൻ യെസ് ബാങ്ക് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.

പരമ്പരാഗത ബിസിനസ് മാതൃകകളുടെ സ്ഥാനത്ത് പുതിയ രീതികൾ ഉടലെടുക്കുന്ന വിധത്തിൽ ബ്ലോക്ചെയിൻ വലിയ മാറ്റമാവും ഇവിടെ സൃഷ്ടിക്കുക.

(courtesy: manorama)

Friday 20 April 2018

ക്രിപ്റ്റോജാക്കിങ്: ഓൺലൈൻ തട്ടിപ്പു ലോകത്തെ പുതിയ അവതാരം..?


ഓരോ വർഷവും ഓരോന്ന് എന്ന നിലയ്ക്കാണ് ഓൺലൈൻ തട്ടിപ്പുകളുടെ പോക്ക്. കഴിഞ്ഞ വർഷം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‍ത്തിയത് റാൻസംവെയർ ആയിരുന്നെങ്കിൽ ഈ വർഷം ഇതുവരെയുള്ള പോക്ക് നോക്കിയാൽ ക്രിപ്റ്റോജാക്കിങ് ആണ് താരം. ക്രിപ്റ്റോകറൻസി സമ്പാദിക്കുന്നതിനായി (മൈനിങ്) മറ്റുള്ളവരുടെ കംപ്യൂട്ടറുകളിൽ അവരറിയാതെ അതിനുള്ള സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതാണ് ക്രിപ്റ്റോജാക്കിങ്. നമ്മുടെ കംപ്യൂട്ടറിൽ മൈനിങ് സോഫ്റ്റ്‍വെയർ ഉണ്ടെന്നു നമ്മളറിയില്ല. നമുക്കു വേണ്ടി ജോലി ചെയ്യേണ്ട കംപ്യൂട്ടർ മറ്റവനു വേണ്ടി ജോലി ചെയ്തു വിയർക്കുകയും അവന്റെ അക്കൗണ്ടിൽ പണം നിറയുകയും ചെയ്യും. നിങ്ങൾ പൊന്നുപോലെ നോക്കുന്ന കാർ ഷെഡിൽ ഭദ്രമായി കയറ്റിയിട്ട് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അയൽക്കാരൻ വന്ന് കാറെടുത്തുകൊണ്ടുപോയി ഊബർ സർവീസ് നടത്തുന്നതുപോലൊരു പരിപാടി.

റാൻസംവെയർ പോലെ അലമ്പുകളൊന്നുമില്ല എന്നതുകൊണ്ടു തന്നെ ഇതിനോടകം നമ്മളിലാരൊക്കെ ക്രിപ്റ്റോജാക്കിങ്ങിന് ഇരയായിട്ടുണ്ടെന്ന് ആരും അറിയുന്നുമില്ല. 2017 സെപ്റ്റംബറിനു ശേഷം ക്രിപ്റ്റോജാക്കിങ്ങിൽ വൻകുതിപ്പാണ് ലോകമെങ്ങും ഉണ്ടായിരിക്കുന്നത്. ജാക്കർ എങ്ങനെ നമ്മുടെ കംപ്യൂട്ടർ അവന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നൊരു ചോദ്യം വേണ്ട. എക്കാലവും ഹാക്കർമാർ വന്ന വഴികളിലൂടെ തന്നെയാണ് ജാക്കറും നമ്മുടെ കംപ്യൂട്ടർ ഉപയോഗിക്കുന്നത്. സുരക്ഷാസംവിധാനങ്ങളില്ലാത്ത വെബ്സൈറ്റുകൾക്കുള്ളിൽ കയറുന്ന ജാക്കർ ക്രിപ്റ്റോമൈനിങ് സോഫ്റ്റ്‍വെയർ അതിനുള്ളിൽ പ്രതിഷ്ഠിക്കുന്നു. നമ്മൾ നമ്മുടെ കംപ്യൂട്ടറിൽ നിന്ന് ഈ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സോഫ്റ്റ്‍വെയർ നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ആവുന്നു.  

പോപ് അപ് പരസ്യങ്ങളും ഇമെയിലുകളും ഉൾപ്പെടെ കംപ്യൂട്ടർ വൈറസ് വന്നുകൊണ്ടിരുന്ന വഴികളിലൂടെയെല്ലാം മൈനിങ് സോഫ്റ്റ്‍വെയറുകൾ നമ്മുടെ കംപ്യൂട്ടറുകളിലെത്തുന്നുണ്ട്. ജാക്കർ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്‍വെയർ അയാളുടെ വോലറ്റിലേക്കാണ് പണം അയയ്ക്കുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിനു കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് നടത്തുമ്പോൾ ജാക്കർ ഒരു വൻകിട അധോലോകരാജാവിനെപ്പോലെ സമ്പന്നനാകുന്നു. 

2017ൽ ക്രിപ്റ്റോജാക്കിങ് 8500% വളർച്ചയാണ് നേടിയതെന്ന് നോർടൺ ആന്റി വൈറസ് നിർമാതാക്കളായ സിമാൻടെക് പറയുന്നു. കഴിഞ്ഞ വർഷം ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞത് റാൻസംവെയർ ആണെങ്കിലും വർഷാവസാനത്തോടെ ക്രിപ്റ്റോമൈനിങ് ഇന്റർനെറ്റ് തട്ടിപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് ഇന്റർനെറ്റിൽ ഏതെങ്കിലും തട്ടിപ്പുകൾ നടത്തുന്നവരെല്ലാം പൊതുവായി നടത്തുന്ന തട്ടിപ്പ് ക്രിപ്റ്റോജാക്കിങ് ആണെന്നാണ് മാൽവെയർവൈറ്റ്സ് ആന്റി വൈറസ് കമ്പനിയുടെ അഭിപ്രായം. റിസ്കില്ലാതെ പണം സമ്പാദിക്കാനുള്ള എളുപ്പവഴി തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിൽ പഴിക്കാനാവില്ല. 

ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ് തുടങ്ങിയ വെബ് ബ്രൗസറുകളിലെ എക്സ്റ്റൻഷനുകളുടെ രൂപത്തിലും ക്രിപ്റ്റോജാക്കിങ് നടക്കുന്നുണ്ട്. അടുത്തിടെ എല്ലാത്തരം മൈനിങ് എക്സ്റ്റൻഷനുകളും നീക്കം ചെയ്ത് ഗൂഗിൾ ക്രോം കൈകൾ ശുദ്ധമാക്കിയിരുന്നു. മറ്റു ബ്രൗസറുകളിൽ ക്രിപ്റ്റോജാക്കിങ് തടയുന്നതിനുള്ള എക്സ്റ്റൻഷനുകൾ ലഭ്യമാണ്. 

ക്രിപ്റ്റോജാക്കിങ് വഴി ഹാക്കർ പണം സമ്പാദിക്കുമെല്ലാതെ നമ്മുടെ അക്കൗണ്ടിൽ പണം പോകുന്നില്ലല്ലോ പിന്തെന്താ, എന്നാണ് പലരുടെയും ചോദ്യം. നമ്മുടെ കാറെടുത്ത് അയൽക്കാരൻ രാത്രിയിൽ ഊബർ സർവീസ് നടത്തുമ്പോൾ അജ്ഞാതമായ തേയ്മാനത്തെപ്പറ്റി നമ്മൾ അറിയുന്നില്ല. ഫലത്തിൽ 15 വർഷം ഓടേണ്ട വണ്ടി അഞ്ചാം വർഷം കണ്ടം ചെയ്യാം. അതുപോലെ തന്നെ കംപ്യൂട്ടറുകളെ നിർദ്ദയം ജോലി ചെയ്യിക്കുന്ന ഈ മൈനിങ് സോഫ്റ്റ്‍വെയറുകൾ കംപ്യൂട്ടർ മദർബോർഡുകൾ നിശ്ചലമാക്കും. കംപ്യൂട്ടർ മാത്രമല്ല, ഫോണുകളിലുമുണ്ട് ക്രിപ്റ്റോജാക്കിങ് ആപ്പുകളും അവ സൃഷ്ടിക്കുന്ന ഹാർഡ്‍വെയർ പ്രശ്നങ്ങളും. 

എങ്ങനെ തടയാം ? 

1. പൈറേറ്റഡ് വിൻഡോസ് അഭിമാനപൂർവം ഉപയോഗിക്കുന്നവരാണെങ്കിൽ തൽക്കാലം ഒന്നും പറയാനില്ല. യഥാർഥ വിൻഡോസ് ആണെങ്കിൽ വിൻഡോസ് അപ്ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും അപ്പപ്പോൾ ഇൻസ്റ്റാൾ ചെയ്യുക. 

2. വെബ് ബ്രൗസർ സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ചെയ്യാം. ഇത് മൊത്തത്തിലുള്ള വെബ്സൈറ്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെങ്കിലും ഉള്ളടക്കം കാണുന്നതിൽ തടസ്സമുണ്ടാവില്ല. ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ആണെങ്കിൽ മൈനിങ് നടക്കില്ല. 

3. ചുമ്മാ ഇരിക്കുന്ന കംപ്യൂട്ടർ ചുരം കയറുന്ന ലോറി പോലെ ആർത്തിരമ്പുന്നുണ്ടെങ്കിൽ സംശയിക്കാം. പശ്ചാത്തലത്തിൽ മൈനിങ് കൊടുമ്പിരികൊള്ളുന്നുണ്ടായിരിക്കും. കംപ്യൂട്ടറിന്റെ സിപിയു, ജിപിയു ഉപയോഗം പരിശോധിച്ച് അസ്വാഭ്വാവികതകൾ കണ്ടെത്താം. 

4. റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്രവര ഉപയോഗിക്കുന്നതു പോലെ, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കൊള്ളാവുന്ന ഏതെങ്കിലും ആന്റി വൈറസ് ഉപയോഗിക്കുക. കൊള്ളാത്ത വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുമ്പോൾ 'നമ്മുടെ ആളാണ്' എന്നു പറഞ്ഞ് അൺബ്ലോക്ക് ചെയ്യാതിരിക്കുക.

COURTESY: MANORAMA )

Wednesday 18 April 2018

20 കോടി രൂപയുടെ ബിറ്റ്കോയിൻ കവർന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം ?


ന്യൂഡല്‍ഹി∙ നിക്ഷേപസാധ്യതയെയും ആധികാരികതയെയും ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണംപോയി. ഡിജിറ്റൽ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്. പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറിലാണു മോഷണം നടന്നതെന്നു ഡൽ‌ഹി പൊലീസ് സൈബർ സെൽ അറിയിച്ചു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിലെ 440 ബിറ്റ്‌കോയിനുകളാണു മോഷ്ടിക്കപ്പെട്ടത്. ഐപിസി, ഐടി നിയമം തുടങ്ങിയവ പ്രകാരം കേസ് എടുത്തു. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയാണിത്. തിങ്കളാഴ്ചയാണു ബിറ്റ്കോയിനുകൾ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞതെന്നാണു പരാതിയിൽ പറയുന്നത്. ഓഫ്‍ലൈനായി സൂക്ഷിച്ച ബിറ്റ്കോയിനുകൾ അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനി സൂക്ഷിച്ച പാസ്‍വേഡുകൾ ഓൺലൈനിലൂടെ ചോർത്തിയെടുത്താണു കവർച്ച നടത്തിയത്.


ഹാക്കർമാരെ കണ്ടെത്താൻ കമ്പനി ശ്രമിച്ചെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങൾ (ഡേറ്റാ ലോഗ്സ്) എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാൽ വിജയിച്ചില്ല. കവർച്ച ചെയ്യപ്പെട്ട ബിറ്റ്കോയിനുകൾ എവിടേക്കാണു മാറ്റിയതെന്നും അറിയാനായില്ല. മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ്സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്ഥാപനത്തിന് അകത്തുള്ളവരെയാണു സംശയിക്കുന്നതെന്നു സിഇഒ മോഹിത് കൽറ പറഞ്ഞു. അതേസമയം, കമ്പനി സിഎസ്‌ഒ അമിതാബ് സക്‌സേന സംശയനിഴലിലാണ്. ഇയാൾ രാജ്യംവിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നു സര്‍ക്കാരിനോടു കമ്പനി ആവശ്യപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.


അടുത്തിടെ, ബിറ്റ്കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയിൽ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഗെയ്ൻ ബിറ്റ്കോയിൻ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസർക്കാരും ആർബിഐയും പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണു നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസിയും.

സർക്കാർ കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കാം ?



തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.  

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്.

ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന. വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. 

മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. 

ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.

(courtesy: manorama)

Sunday 8 April 2018

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കും ?


മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കും. ലക്ഷ്മി എന്ന പേരിലാകും ഇത് ഇറക്കുക. മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 


ബിറ്റ്കോയിന്‍ പോലുള്ള ഗൂഢകറന്‍സികള്‍ നിരോധിച്ചത് അതിന്‍റെ തുടക്കമായി പറയപ്പെടുന്നു. ബിറ്റ്കോയിനും മറ്റും പണകൈമാറ്റത്തിനു സഹായിച്ചിരുന്ന ബാങ്കുകള്‍ക്കും പേമെന്‍റ് സംവിധാനങ്ങള്‍ക്കും അതില്‍നിന്നു പിന്മാറാന്‍ മൂന്നു മാസമാണു റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. 



ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് കാനഡ ഈ വിഷയം വിശദമായി പഠിച്ച്‌ ഒരു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. 2016 മുതല്‍ വിവിധ കേന്ദ്രബാങ്കുകള്‍ ഇക്കാര്യം പഠിച്ചുവരികയാണ്.



ടെക്നോളജി ഭദ്രം 



ബ്ലോക്ക് ചെയിന്‍ ടെക്നോളജി അഥവാ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി (ഡിഎല്‍ടി) ഉപയോഗിച്ചാണു ബിറ്റ്കോയിനും മറ്റും പ്രവര്‍ത്തിക്കുന്നത്. വളരെ വലിയ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇത് ഓരോ സ്വതന്ത്ര കംപ്യൂട്ടറിലും(നോഡ്)നിന്ന് ഓപ്പറേറ്റ് ചെയ്യാം. പണം, ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങി ആസ്തികളുടെ കണക്ക് ഭദ്രമായി സൂക്ഷിക്കാവുന്ന സംവിധാനമാണിത്. ഓരോ ഇടപാടിനും സാക്ഷികളുണ്ടാകും. അതിനാല്‍ ചോര്‍ത്തല്‍ സാധ്യതയില്ല. ഒരു കേന്ദ്രസെര്‍വറില്‍ അല്ലാതെ ധാരാളം സ്വതന്ത്ര കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ഒരേസമയം സൂക്ഷിക്കുന്നതിനാല്‍ "ആക്രമണം' വിഫലമാകും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഡിജിറ്റല്‍ കറന്‍സി ഉണ്ടാക്കിയാല്‍ അതു ഭദ്രമായിരിക്കും എന്നാണു നിഗമനം. ലോകബാങ്ക് ഈ ജനുവരി 23ന് ഈ സാങ്കേതികവിദ്യ ശിപാര്‍ശ ചെയ്യുന്ന ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.



കേന്ദ്രബാങ്ക് ഇറക്കിയാല്‍ 



ഇപ്പോള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ ഇറക്കുന്ന ഗൂഢ(ക്രിപ്റ്റോ) കറന്‍സികള്‍ക്ക് ഭദ്രതയും സുരക്ഷിതത്വവും ഉറപ്പുനല്കുന്ന ഒരു കേന്ദ്ര അധികാരസ്ഥാപനമില്ല. ബിറ്റ്കോയിന്‍റെ പിന്നില്‍ ആരാണുള്ളതെന്നുപോലും അറിയില്ല. അതില്‍ നിക്ഷേപിക്കുന്ന പണത്തിന്‍റെ ഭദ്രത ഉറപ്പുവരുത്താനും മാര്‍ഗമില്ലായിരുന്നു.




കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സി ഇറക്കുന്പോള്‍ ഭദ്രതയും സുരക്ഷിതത്വവും സംബന്ധിച്ച ആശങ്ക ഇല്ലാതാകും.



ബിറ്റ്കോയിന്‍ പോലെ "ഖനനം ചെയ്തെടുക്കുന്ന' ഒന്നാവില്ല കേന്ദ്രബാങ്കുകളുടെ ഡിജിറ്റല്‍ കറന്‍സി. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണകൈമാറ്റത്തിനുള്ള ഒരുപാധിയായിരിക്കും ഇത്. ബിറ്റ്കോയിനും എര്‍തേറിയവും മറ്റും ഊഹക്കച്ചവടക്കാരുടെ നിക്ഷേപ ഇടങ്ങളായിരുന്നു. കേന്ദ്രബാങ്ക് ഇറക്കുന്പോള്‍ അത് ഊഹക്കച്ചവടത്തിനുള്ളതാവില്ല. ആസ്തി എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു ഇലക്‌ട്രോണിക് ലെഡ്ജര്‍ ആയിരിക്കും. ബാങ്ക് അക്കൗണ്ട് പോലെ പ്രവര്‍ത്തിക്കാവുന്ന ഒന്ന്.



കറന്‍സിക്കു പകരം 



ഇതുവഴി കേന്ദ്ര ബാങ്കുകള്‍ക്കു കിട്ടുന്ന നേട്ടം കറന്‍സി അച്ചടി കുറയ്ക്കാം എന്നതാണ്. ലോഹക്കഷണങ്ങളില്‍നിന്നു കടലാസ് കറന്‍സിയിലേക്കു മാറിയതുപോലെ കടലാസില്‍നിന്ന് ഇലക്‌ട്രോണിക് കണക്കുബുക്കിലേക്കു മാറുന്നു. ഓഹരികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഡീമാറ്റ് (ഇലക്‌ട്രോണിക്) അക്കൗണ്ട് ലഭിച്ചതുപോലൊരു മാറ്റം.



ബാങ്കിംഗിനും മാറ്റം 



കറന്‍സിക്കു പകരം ഇതു വരുന്നതോടെ ബാങ്കിംഗിന്‍റെ രൂപഭാവങ്ങള്‍ മാറും. കടലാസ് കറന്‍സി ഉപയോഗം തീരെ കുറവാകും. ബാങ്കുമായി ബന്ധപ്പെടാതെ വ്യക്തികള്‍ക്കു പണകൈമാറ്റം സാധിക്കും. അതേസമയം കള്ളപ്പണം ഉണ്ടാവുകയുമില്ല. ബാങ്കില്‍ നിക്ഷേപിക്കുന്നതു പലിശയ്ക്കുവേണ്ടി മാത്രമാകും. പണം സൂക്ഷിക്കാന്‍ ബാങ്ക് ആവശ്യമില്ലാതാകും. ബാങ്കിലേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ ഏറെ പ്രയാസം നേരിടും.

(Courtesy: Daily hunt )

ക്രിപ്റ്റോകറൻസികൾ രാജ്യത്ത് വ്യാപിക്കുന്നു; രാജ്യാന്തര ഇടപാടുകളും തടയാൻ നിർദേശം ...?


ന്യൂഡൽഹി∙ രാജ്യത്ത് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ വ്യാപകമാണെന്നും നടപടിയെടുക്കണമെന്നും മുന്നറിയിപ്പ്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്(എസ്ഐടി) ഇതു സംബന്ധിച്ച നിർദേശം വിവിധ ഏജൻസികൾക്കു കൈമാറിയത്. രാജ്യാന്തര തലത്തിലുള്ള ഇടപാടുകൾക്കും ക്രിപ്റ്റോകറൻസികൾ വൻതോതിൽ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. 

ബിറ്റ്കോയിനുകൾ പോലുള്ള ക്രിപ്റ്റോകറൻസികൾ നിയമവിരുദ്ധമാണ്. എന്നാല്‍ ഇവയുടെ ഇടപാട് ഇന്റർനെറ്റ് വഴി വ്യാപകമാണ്. ഇതു കണ്ടെത്തി തടയണമെന്ന നിർദേശം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻസിബി) ഉദ്യോഗസ്ഥ തല യോഗത്തിൽ എസ്ഐടി നൽകി. ഇതുസംബന്ധിച്ചു സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് സംഘം. ക്രിപ്റ്റോകറൻസി നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും. 

ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ കണ്ടെത്തിയ നാലു സംഭവങ്ങൾ ഉണ്ടായതായി എൻസിബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണിത്. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടു രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയെന്ന് ആദായനികുതി വകുപ്പും അറിയിച്ചു.  ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിയമവിരുദ്ധമാണെന്നും അതുവഴിയുള്ള ഇടപാടുകൾ നിർത്തണമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രണ്ടു മാസം മുൻപു നിർദേശിച്ചിരുന്നു. 

ഇടപെട്ട് ആർബിഐ

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്കും ആർബിഐ കഴിഞ്ഞ ദിവസം നിർദേശം നൽകി. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നും ആർബിഐ സൂചിപ്പിച്ചു. 

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

എന്താണ് ക്രിപ്റ്റോകറൻസി?

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം ആറിയാവുന്ന, നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ഥമല്ലാത്ത നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. 

ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്. സാധാരണ കറൻസികളെപ്പോലെ ക്രിപ്റ്റോ കറൻസികൾക്കു ഭൗതിക രൂപമില്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ പിന്തുണയുമില്ല. ഇക്കാരണത്താല്‍ സർക്കാരുകളോ സ്ഥാപനങ്ങളോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല. 2016ൽ ജപ്പാനാണ് ആദ്യമായി ബിറ്റ്കോയിൻ എന്ന അയഥാർഥ കറൻസി യഥാർഥ പണവുമായി കൈമാറ്റം ചെയ്യാം എന്നു തീരുമാനിച്ചത്.

(courtesy: Manorama)

ക്രിപ്റ്റോ കറൻസി ഇടപാടുകാർക്കുള്ള സേവനം നിർത്താൻ ആർബിഐ..........?


മുംബൈ ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആർബിഐ സൂചിപ്പിച്ചു.

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

(courtesy: Manorama)

ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ വിലക്കി ഗൂഗിൾ.....?




ന്യൂയോര്‍ക്ക് ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ പരസ്യങ്ങൾ ജൂൺ മുതൽ വിലക്കുമെന്നു ഗൂഗിൾ.  കമ്പനിയുടെ പുതിയ നയമനുസരിച്ച് അംഗീകൃത അതോറിറ്റികളുടെ ചട്ടങ്ങളനുസരിച്ചല്ലാതെ ഊഹക്കച്ചവടം നടത്തുന്ന സാമ്പത്തിക ഉൽപന്നങ്ങളുടെയെല്ലാം പരസ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.  


എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുന്നതു വിലക്കിയതായും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിൻലൻഡിലെ നാലു പ്രമുഖ ബാങ്കുകൾ കഴിഞ്ഞയാഴ്ച ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ഇടപാടുകൾ തടഞ്ഞിരുന്നു.  



ഡിസംബറിൽ‌ 20,000 ഡോളറിനടുത്തുവരെ വില കയറിയ ബിറ്റ്കോയിൻ, വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കൂടിവരുന്നതിനാൽ 6000 ഡോളറിനടുത്തുവരെ ഇടിഞ്ഞിരുന്നു.   ഇന്നലെ വൈകിട്ട് 8600 ഡോളറിനടുത്താണു ബിറ്റ്കോയിന്റെ വില. 

(courtesy: Manorama)

ബിറ്റ് കോയിന്‍ സുരക്ഷിതമോ ?|

Saturday 7 April 2018

ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ആർ.ബി.െഎ... ?

ന്യൂഡൽഹി: കേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസി പുറത്തിറക്കാനൊരുങ്ങി ആർ.ബി.െഎ. രണ്ട് ദിവസം നീണ്ടു നിന്ന്... 

Read more at: https://www.madhyamam.com/print/461117

Friday 16 March 2018

നേന്ത്രക്കായ് നാണയം.............?


കൃഷി നഷ്ടത്തിലാണെന്നു പറഞ്ഞ് നിരാശരായിരിക്കുന്നവർ സടകുടഞ്ഞെണീക്കുക. ഹൈടെക്ക് കക്ഷികൾ ചുമ്മാ ജാടയ്ക്ക് എടുത്തുവീശിക്കൊണ്ടിരിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അതിന്റെ യഥാർഥ നന്മകളിലേക്കു കടന്നിരിക്കുന്നു. ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോകറൻസി ബ്ലോക്ക്ചെയിൻ സംവിധാനത്തിനു നൽകിയ പ്രശസ്തി ക്രിപ്റ്റോകറൻസിയുടെ ഊഹക്കച്ചവടത്തിലെത്തി നിൽക്കുമ്പോഴാണ് ഊഹവും കച്ചവടവും എല്ലാം മാറ്റിവച്ച് നന്മനിറഞ്ഞ ജൈവകൃഷിയുടെ വിജയത്തിനായി ഒരു സംഘം കർഷകർ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചിരിക്കുന്നത്. 


നേന്ത്രവാഴക്കൃഷി നടത്താൻ നേന്ത്രക്കായുടെ വിപണിമൂല്യം അടിസ്ഥാനമാക്കി അവതരിപ്പിച്ച ക്രിപ്റ്റോകറൻസിയായ ബനാനകോയിൻ ആണ് കൃഷിയെയും പരിസ്ഥിതിയെയും ബ്ലോക്ക്ചെയിൻ നന്മയിലൂടെ വഴിനടത്തുന്നത്.ബിറ്റ്കോയിനും എതേറിയവും ഉൾപ്പെടുന്ന നൂറു കണക്കിന് ക്രിപ്റ്റോകറൻസികളുടെ മാതൃകയിലാണ് ബനാനകോയിനും പ്രവർത്തിക്കുന്നത്. 


ബിറ്റ്കോയിനെക്കാൾ സുരക്ഷിതമായ എതേറിയം അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ് ബനാനകോയിൻ. ബിറ്റ്കോയിന്റെ വില കോയിൻ ഡിമാൻഡിനെ ആശ്രയിച്ചിരിക്കുമ്പോൾ ബനാനകോയിന്റെ വില നേത്രക്കായ് വിലയെ ആശ്രയിച്ചായിരിക്കുമെന്നു മാത്രം. മ്യാൻമർ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ കിടക്കുന്ന ലാവോസിൽ നിന്നാണ് ബനാനകോയിന്റെ വരവ്. ലാവോസിലെ ജൈവനേന്ത്രവാഴക്കൃഷിയിലേക്ക് വിദേശനിക്ഷേപം ക്ഷണിക്കുന്നതിനാണ് ബനാനകോയിൻ അവതരിപ്പിച്ചത്.  ലാവോസിൽ വിളയുന്ന നേന്ത്രക്കായകൾ നേന്ത്രക്കായ് ക്ഷാമമുള്ള ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നു. ബിറ്റ്കോയിൻ പോലെ ഓരോ ദിവസവും ബനാനകോയിന്റെ വില ആടിയുലയുകയോ പണം നിക്ഷേപിച്ചവർക്ക് എല്ലാം ഒറ്റദിവസം കൊണ്ടു നഷ്ടപ്പെടുകയോ ഇല്ലെന്ന് ബനാനകോയിന്റെ വക്താക്കൾ പറയുന്നു. ബനാന കോയിന്റെ വില ഒരു കിലോ നേന്ത്രക്കായുടെ കയറ്റുമതിവിലയായി നിശ്ചയിച്ചിട്ടുണ്ട്. ഉൽപാദച്ചെലവ് വർധിക്കുകയും നേന്ത്രക്കായ് വില കൂടുകയും ചെയ്താൽ ബനാനകോയിന്റെയും വില കൂടും. കോയിൻ ഉപയോഗിച്ച് വിനിമയം നടത്തുമ്പോൾ ലഭിക്കുന്ന മെച്ചം വേറെയും. പുതിയ ക്രിപ്റ്റോകറൻസിയിൽ ഇതിനോടകം കോടിക്കണക്കിനു രൂപയുടെ നിക്ഷേപം വന്നു കഴിഞ്ഞു. ഈ നിക്ഷേപം ഉപയോഗിച്ചാണ് കർഷകർ കൃഷി നടത്തുക. ബനാനകോയിന്റെ വിജയം ലാവോസിൽ നേന്ത്രക്കൃഷിക്ക് പുതിയ ജീവൻ നൽകിയിരിക്കുകയാണ്. വരുന്ന സീസണിൽ കൃഷി ആയിരം ഹെക്ടറിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകർ. ബനാന കോയിൻ വാങ്ങി കൃഷിയിൽ പങ്കു ചേരുന്നർക്ക് ലാവോസിലെ നേന്ത്രവാഴത്തോട്ടം നേരിട്ടു പോയി സന്ദർശിക്കുകയുമാവാം. നവംബറിൽ ആരംഭിച്ച ബനാനകോയിൻ ടിജിഇ (ടോക്കൺ ജനറേഷൻ ഇവന്റ്) ഫെബ്രുവരി 28 വരെ തുടരും. ഈ കാലയളവിൽ ഒരു കിലോ നേന്ത്രക്കായുടെ വിലയുള്ള എത്ര കോയിനുകൾ വേണമെങ്കിലും ഓരോരുത്തർക്കും വാങ്ങാം. കൃഷി ലാഭത്തിലായാൽ ലാഭവിഹിതവും ലഭിക്കും.  ലാവോസിലെ നേന്ത്രക്കൃഷിക്കാരുടെ കൂട്ടായ്മയാണ് ചൈനയ്ക്കു വേണ്ടി സ്ഥലം പാട്ടത്തിനെടുത്ത് വൻകിട കൃഷി നടത്താൻ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചുകൊണ്ട് ബനാനകോയിൻ അവതരിപ്പിച്ചത്. ഇതിനോടകം നിക്ഷേപകരായവരിൽ പലരും തോട്ടം നേരിൽ സന്ദർശിച്ചു കഴിഞ്ഞു. ബിറ്റ്കോയിൻ വിപ്ലവം മൊത്തത്തിൽ വെർച്വലായി തുടരുമ്പോൾ ബനാനകോയിൻ വാങ്ങിയവർ ആവേശത്തിലാണ്. ഒരു യഥാർഥകൃഷിത്തോട്ടം തങ്ങളുടെ നിക്ഷേപം മൂലം തളിരിട്ടു നിൽക്കുന്നു എന്നതും അത് നൂറുകണക്കിനാളുകൾക്കു തൊഴിലും ആയിരക്കണക്കിനാളുകൾക്ക് വിഷമില്ലാത്ത നേന്ത്രക്കായും നൽകുമെന്നതുമാണ് നിക്ഷേപകരെ ആവേശത്തിലാക്കുന്നത്. 

(courtesy: Manorama)

Wednesday 14 February 2018

ഡിജിറ്റല്‍ കറന്‍സിയുടെ മായാലോകം....?


ഡിജിറ്റല്‍ കറന്‍സി അഥവാ ക്രിപ്‌റ്റോ കറന്‍സി കേരളത്തിന്റെ ഗ്രാമങ്ങളില്‍ പോലും എത്തിക്കഴിഞ്ഞു. ഭരണകൂടങ്ങളുടെ അംഗീകാരമോ, കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാത്തതാണ് ബിറ്റ്‌കോയിനുകളുടെ ലോകം. ധനവിനിമയത്തില്‍ സര്‍ക്കാരുകളുടെ നിയന്ത്രണം നഷ്ടമാക്കുന്ന മായകറന്‍സികള്‍ ഇന്ത്യക്ക് എത്രമാത്രം ഗുണകരമാണ്. 'മായ'ക്കറന്‍സിയുടെ മായാലോകം, "അകം പുറം",

Sunday 11 February 2018

Good News coming from Zee Business News ...........!!


Good News coming from Zee Business News

Bitcoin and Other cryptocurrencys is going to regulate IN INDIA now..

(1) 20% TAX for holding more than 6 months

(2) 50% to 200% penalty if earning not show.
(3) 12% internet paid Yearly.

(4) 20% TAX, if hold Btc more than 36 months

കൊഴിഞ്ഞുവീഴുമോ ബിറ്റ്കോയിൻ കനവുകൾ....?


കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യക്തിയല്ലാതെ ഒരു വാർത്താ താരമുണ്ടെങ്കിൽ അത് ബിറ്റ്കോയിൻ ആണ്. ഡിജിറ്റൽ കറൻസി, ക്രിപ്റ്റോ കറൻസി, വെർച്വൽ കറൻസി തുടങ്ങി പലപല പേരുകളിൽ വിളിക്കപ്പെടുന്ന ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ‘അയഥാർഥ’ കറൻസികൾക്ക് അംഗീകാരമില്ലെന്നും നിക്ഷേപം നടത്തരുതെന്നും ലോകം മുഴുവനുമുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും സർക്കാരുകളും മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുമ്പോഴും നിക്ഷേപകരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. 

ഇന്ത്യയിൽതന്നെ ഒന്നര കോടിയിലേറെ നിക്ഷേപകർ ഈ രംഗത്തുണ്ടെന്നാണു കണക്ക്. ദിവസവും പുതുതായി അയ്യായിരത്തിലേറെ അപേക്ഷകൾ അക്കൗണ്ട് തുടങ്ങാൻ എക്സ്ചേഞ്ചുകളിൽ ലഭിക്കുന്നു. പ്രതിമാസം രണ്ടായിരം കോടി രൂപയുടെ ഇടപാടുകൾ ഇന്ത്യയിലെ മാത്രം എക്സ്ചേഞ്ചുകളിൽ നടക്കുന്നുണ്ടെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി.

പേരിൽ എന്തിരിക്കുന്നു

ഏറ്റവും ലളിതമായി പറഞ്ഞാൽ, ഓൺലൈൻ ലോകത്തുമാത്രം ഇടപാടു നടക്കുന്ന കറൻസികളാണിവ. അതുകൊണ്ടാണ് ഡിജിറ്റൽ കറൻസി എന്നു വിളിക്കുന്നത്. ലാളിത്യം അവിടെ തീരുന്നു. കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഗോപ്യഭാഷ (ക്രിപ്റ്റോഗ്രഫി) ഉപയോഗിച്ച് സൃഷ്ടിച്ചതായതിനാൽ ഇതിനെ ക്രിപ്റ്റോ കറൻസി എന്നു വിളിക്കുന്നു. അതേസമയം, മറ്റു പരമ്പരാഗത കറൻസികളെപ്പോലെ കടലാസ് നിർമിതമോ ലോഹനിർമിതമോ ആയ യഥാർഥരൂപം ഇല്ലാത്തതിനാൽ അയഥാർഥ (വെർച്വൽ) കറൻസി എന്നും വിളിക്കപ്പെടുന്നു. ബിറ്റ്കോയിൻ കൂടാതെ, എതീറിയം, റിപ്പിൾ, ലൈറ്റ്കോയിൻ, ബിറ്റ്കോയിൻ കാഷ്, ട്രോൺ, സ്റ്റെല്ലാർ, മണീറോ, ഡാഷ്, അയോട്ട തുടങ്ങി രണ്ടായിരത്തോളം ക്രിപ്റ്റോ കറൻസികൾ നിലവിലുണ്ട്. ദിനംപ്രതി പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

കംപ്യൂട്ടർ പസിൽ ഗെയിം പോലെ മൈനിങ്

ആകെ 2.1 കോടി ബിറ്റ്കോയിനുകളാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  ഇവ ലഭിക്കാൻ രണ്ടുവഴിയുണ്ട്. ഒന്നാമത്തേത് സ്വർണം ഖനനം ചെയ്തെടുക്കുന്നതുപോലെ ഓരോ കോയിനും ഖനനം ചെയ്തെടുക്കണം. എന്നാൽ ഈ ഖനനം നടത്തേണ്ടത് കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഗോപ്യഭാഷ ഉപയോഗിച്ചാണെന്നുമാത്രം. രണ്ടാമത്തേത്, ബിറ്റ്കോയിൻ നേടിക്കഴിഞ്ഞവരിൽനിന്നു വില കൊടുത്തു വാങ്ങാം.

കംപ്യൂട്ടർ നെറ്റ്‌വർക്കിൽ നടത്തുന്ന ഖനനം അഥവാ ബിറ്റ്കോയിൻ മൈനിങ് തീർത്തും സങ്കീർണമായ പ്രക്രിയയാണ്. ഈ ആശയത്തെ അതിസങ്കീർണമായ ഒരു കംപ്യൂട്ടർ പസിൽ ഗെയിമായി സങ്കൽപിക്കാം. ഈ പസിലിലെ ഓരോ കണ്ണിയും പൂർത്തീകരിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓരോ ബിറ്റ്കോയിനും റിലീസ് ചെയ്യപ്പെടുന്നത്. 1.68 കോടിയോളമേ ഇത്തരത്തിൽ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ളവ നേടാനായി പലരും ശ്രമം നടത്തിവരികയാണ്.

പസിൽ ഗെയിമിന്റെ ഓരോ ഘട്ടം കഴിയുന്തോറും അതു പരിഹരിക്കാനുള്ള ബുദ്ധിമുട്ടും കൂടിവരുന്നതുപോലെ തന്നെയാണ് ബിറ്റ്കോയിൻ മൈനിങ്ങും. നിലവിലുള്ള കാഠിന്യനില പ്രകാരം മൈനിങ്ങിലൂടെ ഒരാൾക്ക് സ്വന്തമായി ഒരു ബിറ്റ്കോയിൻ ലഭിക്കാൻ 1367 വർഷം വേണ്ടിവരുമെന്നാണു കണക്ക്. പൂർണമായി ഒരു ബിറ്റ്കോയിൻ ഖനനം ചെയ്തെടുക്കാൻ ഇനി ഒരു വ്യക്തിക്കും സാധ്യമല്ലെന്നർഥം. ഇതനുസരിച്ച് 2.1 കോടി ബിറ്റ്കോയിനും റിലീസ് ചെയ്യപ്പെടാൻ 2140 ആകും. പിന്നെ പുതുതായി ബിറ്റ്കോയിൻ ലഭിക്കില്ല. ഇവയുടെ കൈമാറ്റം മാത്രമേ നടക്കുകയുള്ളൂ.

ബിറ്റ്കോയിൻ ട്രേഡിങ്

ബിറ്റ്കോയിൻ മൈനിങ് എന്ന പ്രക്രിയ സങ്കീർണമാണെങ്കിലും ട്രേഡിങ് തീർത്തും ലളിതമാണ്. ഓഹരി എക്സ്ചേഞ്ചുകളിൽനിന്ന് വിവിധ കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ്കോയിൻ ഇടപാടു നടക്കുന്നത്. ഇന്ത്യയിൽതന്നെ പത്തിലേറെ ട്രേഡിങ് പ്ലാറ്റ്ഫോമുകളുണ്ട്. കോയിൻസെക്യൂർ, യൂനോ കോയിൻ, സെബ്പേ എന്നിവ ഇതിൽ ചിലതാണ്. ബിറ്റ്സ്റ്റാംപ്, കോയിൻ ബേസ്, ബിറ്റ്ഫിനെക്സ്, ബിടിസി ചൈന തുടങ്ങി ആഗോളതലത്തിൽ ഒട്ടേറെ എക്സ്ചേഞ്ചുകൾ വിവിധ രാജ്യങ്ങളിലായി ഉണ്ട്. ഒരു ബിറ്റ്കോയിന് നിലവിൽ നാലു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുണ്ടെങ്കിലും ഇതിന്റെ ചെറിയ ഘടകങ്ങളായും ഇടപാടു നടത്താം.

ഉറങ്ങാത്ത വിപണി

പരമ്പരാഗത ഓഹരി വിപണികൾക്കെല്ലാം നിയന്ത്രിതമായ പ്രവർത്തനസമയമുള്ളപ്പോൾ ദിവസവും 24 മണിക്കൂറും ഇടപാടു നടക്കുന്നവയാണ് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ ക്ലോസിങ് പ്രൈസ് എന്നൊരു വിലയില്ല. അതതു ദിവസം രാത്രി 12 മണിക്കുള്ള വില അന്നത്തെ അവസാന വിലയായി വേണമെങ്കിൽ കണക്കാക്കാമെന്നു മാത്രം. ഒരേ കറൻസിക്കു തന്നെ വിവിധ എക്സ്ചേഞ്ചുകളിലായി പല വിലയുമായിരിക്കും. പ്രതികൂല വാർത്തകൾ വരുമ്പോൾ വൻ വിലയിടിവുണ്ടാകുന്നതിനാൽ ഈ വിപണി നിക്ഷേപകനു നൽകുന്നതും അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാവുകൾ.

4 പൈസ X 8 വർഷം = 12 ലക്ഷം രൂപ 

2009   ഒക്ടോബറിൽ  ഒരു യുഎസ് ഡോളറിന് 1309 ബിറ്റ്കോയിനുകൾ ലഭിക്കുമായിരുന്നു. ഇന്ത്യയിൽ അക്കാലത്ത് എക്സ്ചേഞ്ചുകൾ നിലവിലുണ്ടായിരുന്നില്ലെങ്കിലും അന്നത്തെ ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കണക്കാക്കിയാൽ (46–47 രൂപ) ഒരു ബിറ്റ്കോയിന് മൂന്നര പൈസയ്ക്കും നാലു പൈസയ്ക്കും ഇടയിലായിരിക്കും വില. അതാണ് കഴിഞ്ഞമാസം 12 ലക്ഷം രൂപയ്ക്കു മുകളിൽവരെ പോയത്.   

2011 ഫെബ്രുവരിയിൽ ആദ്യമായി വില ഒരു ഡോളറിലെത്തിയ ബിറ്റ്കോയിൻ 2017 ഡിസംബറിൽ 20,000 ഡോളറിനടുത്തുവരെ പോയ ശേഷം  കഴിഞ്ഞദിവസം 6000 ഡോളറിനു താഴെവരെ വന്നു. കഴിഞ്ഞവർഷം ജനുവരി ഒന്നിന് എട്ടു ഡോളറായിരുന്ന എതീറിയത്തിന്റെ വില ഈ വർഷം 1448 ഡോളർ വരെ കയറിയ ശേഷം 600 ഡോളറിലേക്ക് ഇടിഞ്ഞു. ചാഞ്ചാട്ടങ്ങൾ തുടരുന്നു.

അജ്ഞാതനായ സ്രഷ്ടാവ്

ബ്ലോക്ചെയിൻ എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയിലൂടെ 2009–ൽ സതോഷി നകമോട്ടോ ആണ് ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ സൃഷ്ടിച്ചത്. എന്നാൽ നകമോട്ടോ ഒരു വ്യക്തിയാണോ, സംഘമാണോ എന്ന് ഇന്നും വ്യക്തമല്ല. ബിറ്റ്കോയിൻ സൃഷ്ടിച്ച് രണ്ടു വർഷത്തിനു ശേഷം, മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നു എന്നു പ്രഖ്യാപിച്ച് നകമോട്ടോ സൈബർ ലോകത്തു നിന്നു പിൻവാങ്ങുകയായിരുന്നു. താനാണ് നകമോട്ടോ എന്ന് അവകാശപ്പെട്ട് പിന്നീടു പലരും രംഗത്തുവന്നെങ്കിലും വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം മറ്റു കറൻസികളുടെയല്ലാം സ്രഷ്ടാക്കൾ രംഗത്തുണ്ട്. ലൈറ്റ്കോയിൻ സൃഷ്ടിച്ച ചാർലി ലീ ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥാനാണ്. കംപ്യൂട്ടർ പ്രോഗ്രാമറും ബിറ്റ്കോയിൻ മാഗസിൻ സ്ഥാപകരിലൊരാളുമായ വിറ്റാലിക് ബട്ടറിൻ എന്ന റഷ്യൻ യുവാവ് ആണ് എതീറിയം സൃഷ്ടിച്ചത്.

ക്രിപ്റ്റോ കറൻസി: വിലക്കുകളുടെ ചങ്ങല മുറുകുന്നു...?

ക്രിപ്റ്റോ കറൻസികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന രാജ്യങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കടുത്ത നടപടികളുമായി രംഗത്തുള്ളത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഇടപാടു നടക്കുന്ന ദക്ഷിണ കൊറിയതന്നെ. പേരു വെളിപ്പെടുത്താതെയുള്ള നിക്ഷേപം വിലക്കിയതിനു പുറമെ ഇടപാടുകൾക്ക് 24 ശതമാനം വരെ നികുതി ചുമത്താനും ദക്ഷിണ കൊറിയ തീരുമാനിച്ചു.

ഇന്ത്യയിൽ ആർബിഐ പലതവണ മുന്നറിയിപ്പു നൽകിയതു കൂടാതെ, ക്രിപ്റ്റോ കറൻസികൾക്കു രാജ്യത്ത് അംഗീകാരമില്ലെന്നു ധനമന്ത്രി കേന്ദ്ര ബജറ്റിൽതന്നെ പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ ഇവ ഉപയോഗിക്കുന്നതു തടയുമെന്നും വ്യക്തമാക്കി. ഇതിലൂടെയുള്ള വരുമാനത്തിനു നികുതി ഈടാക്കാൻ ആദായനികുതി വകുപ്പും നടപടി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ വൻ നിക്ഷേപകരിൽ ഭൂരിഭാഗവും ടെക്കികളായ യുവാക്കളും റിയൽ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലുള്ളവരുമാണെന്നു നികുതിവകുപ്പ് പറയുന്നു.

ഈജിപ്ത് ഗ്രാൻഡ് മുഫ്തി ക്രിപ്റ്റോ കറൻസികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസമാണ്. ചൂതാട്ടത്തിനു തുല്യമായ ക്രിപ്റ്റോ കറൻസി നിക്ഷേപം ഇസ്‌ലാമിക വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമാനമായ നിലപാട് സൗദി ഗ്രാൻഡ് മുഫ്തിയും സ്വീകരിച്ചിരുന്നു. 

ഫെയ്സ്ബുക് തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോ കറൻസികളുടെ പരസ്യം തടഞ്ഞത് ഈയിടെയാണ്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലേക്കു പണം മാറ്റുന്നതു തടഞ്ഞിട്ടുണ്ട്. മാർച്ചിൽ അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടി ക്രിപ്റ്റോ കറൻസികൾക്ക് ഏതുരീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നു ചർച്ച ചെയ്യാനിരിക്കുന്നു.

വിലക്കുന്നതെന്തിന്?

ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കില്ലെന്നതിനു നാലു കാരണങ്ങളാണ് ആർബിഐ വ്യക്തമാക്കിയത്. 

1. നിയന്ത്രിക്കാൻ കേന്ദ്ര അതോറിറ്റികളില്ല, 

2. തർക്കപരിഹാരത്തിന് അംഗീകൃത ചട്ടക്കൂടുകളില്ല, 

3. അടിസ്ഥാനമൂല്യമില്ല, 

4. വരുമാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സൃഷ്ടിച്ചതാണ്. പരമ്പരാഗത കറൻസികൾക്കുള്ളതുപോലെ ഒരു സമ്പദ്‌വ്യവസ്ഥയുടെ പിന്തുണയോ കമ്പനികളുടെ ഓഹരികളുടേതു പോലെ ബിസിനസിലൂടെയുള്ള വരുമാനമോ ഇല്ല. ഊഹക്കച്ചവടത്തിലൂടെ ലഭിക്കുന്ന മൂല്യവർധന മാത്രം. അതുകൊണ്ടുതന്നെ ഇതൊരു കുമിളയായി പൊട്ടിത്തകരുമെന്നു ലോകത്തെ പ്രശസ്തരായ നിക്ഷേപകവിദഗ്ധരെല്ലാം മുന്നറിയിപ്പു നൽകുന്നു.

പ്രതിസന്ധിയായി  ചാഞ്ചാട്ടം

അനുനിമിഷം വിലയിലുണ്ടാകുന്ന വൻ ചാഞ്ചാട്ടം ക്രിപ്റ്റോ കറന്‍സികുളുടെ മുഖ്യ പ്രതിസന്ധിയാണ്. കൈവശമുള്ള ബിറ്റ്കോയിനിന്റെ ഇപ്പോഴത്തെ മൂല്യം പ്രകാരം ഒരു ഉൽപന്നം വാങ്ങാമെന്നു വച്ചാൽ ആ ഇടപാടു നടക്കുമ്പോഴേക്കും കോയിനിന്റെ മൂല്യം മാറിയിരിക്കും. ഇടപാടിനാകട്ടെ വളരെ സമയമെടുക്കുകയും ചെയ്യും. ഈ അസ്ഥിരത ഉപഭോക്താവിനെ മാത്രമല്ല വ്യാപാരിയെയും ബാധിക്കും. ബിസിനസ് ഒരു ചൂതാട്ടമാകും. ഇക്കാരണത്താൽ, പണത്തിനു പകരം ബിറ്റ്കോയിൻ സ്വീകരിച്ചിരുന്ന ചില ഓൺലൈൻ ഷോപ്പുകൾ ഈയിടെ അതു നിർത്തി.

കടം വാങ്ങിയാൽ കട്ടപ്പൊക

ഒന്നര മാസം മുൻപ് 12 ലക്ഷം രൂപയ്ക്കു മുകളിലുണ്ടായിരുന്ന ബിറ്റ്കോയിനിന്റെ ഇന്നലത്തെ ഏകദേശവില അഞ്ചു ലക്ഷം രൂപയാണ്. ഇതു കറൻസിയായി അംഗീകരിക്കപ്പെട്ടെന്നിരിക്കട്ടെ. നിങ്ങൾ 10 ബിറ്റ്കോയിൻ (50 ലക്ഷം രൂപ) കടം വാങ്ങുന്നു. സ്വാഭാവികമായി 10 ബിറ്റ്കോയിനും പലിശയും തിരച്ചടയ്ക്കണം. തിരിച്ചടവു നടക്കുന്നതിനിടെ ബിറ്റ്കോയിൻ വില എട്ടു ലക്ഷത്തിലേക്കു പോയാലും 10 ബിറ്റ്കോയിൻ തന്നെ തിരിച്ചടയ്ക്കണമല്ലോ. അപ്പോൾ 50 ലക്ഷം രൂപ വാങ്ങിയതിന്റെ മുതലിലേക്കുള്ള തിരിച്ചടവുതന്നെ 80 ലക്ഷം രൂപയാകുമെന്നർഥം. നേരെ തിരിച്ചാണു സംഭവിക്കുന്നതെങ്കിലോ, ബാങ്കുകൾ പൂട്ടിപ്പോകാൻ ഏറെക്കാലം വേണ്ടിവരില്ല. ചുരുക്കിപ്പറഞ്ഞാൽ പരമ്പരാഗത കറൻസിയുടെ ഉപയോഗങ്ങൾ നിലവിലുള്ള ക്രിപ്റ്റോ കറൻ‌സികളിൽ അസാധ്യമാകും.

ആശങ്ക വിതച്ച് ബിറ്റ്ഫിനെക്സും റ്റെതറും

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലൊന്നായ ബിറ്റ്ഫിനെക്സ് ആരംഭിച്ച റ്റെതർ ലിമിറ്റഡ് എന്ന കമ്പനിയാണ് വിപണിയിലെ പുതിയ ആശങ്ക. യുഎസ് ഡോളർ ടോക്കൺ എന്നു വിളിക്കപ്പെടുന്ന റ്റെതർ കോയിൻ ആണ് ബിറ്റ്ഫിനെക്സ് പുറത്തിറക്കിയത്. റ്റെതറിന്റെ വില ഒരു യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും തങ്ങൾ ഇറക്കുന്ന ഓരോ റ്റെതർ ടോക്കണും തുല്യതുകയ്ക്കുള്ള യുഎസ് ഡോളർ നിക്ഷേപം നിലനിർത്തുന്നുണ്ടെന്നുമാണു ബിറ്റ്ഫിനെക്സ് അവകാശപ്പെടുന്നത്.

അതായത് ബിറ്റ്കോയിന് 19000 ഡോളർ വിലയുണ്ടായിരുന്നപ്പോൾ അതു വിറ്റ് റ്റെതർ വാങ്ങിയവർക്കു ബിറ്റ്കോയിൻ വില 10,000 ഡോളറിനു താഴെ പോയപ്പോഴും 19000 ഡോളർ സുരക്ഷിതമായി റ്റെതർ നിക്ഷേപമായി ഉണ്ടാകണം. എന്നാൽ, റ്റെതർ ടോക്കൺ ഇറക്കുമ്പോൾ തത്തുല്യമായ ഡോളർ നിക്ഷേപം സൂക്ഷിക്കുന്നുണ്ടെന്നു പറയുന്നതു തട്ടിപ്പാണെന്നു ‘ബിറ്റ്ഫിനെക്സ്ഡ്’ എന്ന പേരിലുള്ള ബ്ലോഗിൽ തുടർച്ചയായി കണക്കുകൾ സഹിതം വന്ന ആരോപണമാണു റ്റെതറിനെ വിവാദത്തിലേക്കു നയിച്ചത്. തുടർന്ന്, വിശ്വാസ്യത ഉറപ്പാക്കാനായി ഓഡിറ്ററെ വച്ച ബിറ്റ്ഫിനെക്സ് ഓഡിറ്റ് റിപ്പോർട്ടൊന്നും പുറത്തിറക്കിയില്ലെന്നു മാത്രമല്ല, ഓഡിറ്ററെ പറഞ്ഞു വിടുകയും ചെയ്തു. 

നിലവിൽ 200 കോടി ഡോളറിന്റെ റ്റെതർ ടോക്കൺ ബിറ്റ്ഫിനെക്സ് ഇറക്കിക്കഴിഞ്ഞു. ഇതിനു തത്തുല്യമായ ഡോളർ നിക്ഷേപം അവരുടെ കൈവശമില്ലെന്നു തെളിയിക്കപ്പെട്ടാൽ അത് ബിറ്റ്കോയിന്റെ മാത്രമല്ല മൊത്തം ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ വൻ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നുറപ്പ്.

വാറൻ ബഫറ്റ്:

ക്രിപ്റ്റോ കറൻസികൾക്കുമേൽ ഇപ്പോൾ കാണുന്ന ഭ്രമം നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഉറപ്പ്. അത്  എപ്പോഴാവുമെന്നോ എങ്ങനെയാവുമെന്നോ പറയാനാവില്ല.

(courtesy: Manorama online)

ബിറ്റ്കോയിൻ: വിലക്കില്ലാത്ത ആശങ്ക -3 ∙

ചില്ലറയല്ല, ഈ കറൻസി ഭീഷണി

 നിലവിലുള്ള രീതിയിൽ ക്രിപ്റ്റോ കറൻസികൾ ലോക സാമ്പത്തികക്രമത്തിനു സൃഷ്ടിക്കുന്ന ഭീഷണി ചില്ലറയല്ല. കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കു സമാന്തരമായി ആരും നിയന്ത്രിക്കാനില്ലാത്ത മറ്റൊരു സാമ്പത്തികക്രമം നിലനിൽക്കുന്നതാണു പ്രശ്നം. നിയമപരമായ ഇടപാടിനായി(ലീഗൽ ടെൻഡർ) അംഗീകരിച്ചിട്ടില്ല എന്നു പറയുമ്പോഴും ക്രിപ്റ്റോ കറൻസികളെ നിയമവിരുദ്ധമെന്നു പറഞ്ഞ് എവിടെയും പൂർണമായി വിലക്കിയിട്ടുമില്ല.

ഡിസംബറിലെ ഉയർന്ന വില പ്രകാരം ബിറ്റ്കോയിന്റെ മാത്രം വിപണിമൂല്യം 32,500 കോടി ഡോളറിന് (ഉദ്ദേശം 21 ലക്ഷം കോടി രൂപ) മുകളിലായിരുന്നു. അതായത് റിലയൻസ് ഇൻഡസ്ട്രീസും ടിസിഎസും എച്ച്ഡിഎഫ്സി ബാങ്കും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു കമ്പനികൾ ചേർന്നുള്ള വിപണിമൂല്യത്തേക്കാൾ കൂടുതൽ. 

ഊഹക്കച്ചവടത്തിലൂടെയുള്ള മൂല്യവർധന മാത്രമാണു ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം എന്നതിനാൽ വൻ മൂല്യവർധന ലഭിക്കുന്ന ഘട്ടത്തിൽ എല്ലാവരും ചെയ്യുന്നത് വിറ്റൊഴിഞ്ഞ് അംഗീകൃത കറൻസികളിലേക്കു മാറുകയാവും. ഇതു ലോകത്തെ സമ്പത്ത് ഒരു രാജ്യത്തെയും നിയമസംവിധാനങ്ങളുടെ പിടിയിലല്ലാതെ ചോർന്നുപോകാൻ ഇടയാക്കും. ഈ പണം ചെന്നെത്തുന്നതു ഭീകരവാദമുൾപ്പെടെയുള്ളവരുടെ കൈയിലാണെങ്കിൽ വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ. 

ആകെ സൃഷ്ടിക്കപ്പെട്ട 2.1 കോടി ബിറ്റ്കോയിനിൽ 10 ലക്ഷത്തോളം അതിന്റെ അജ്ഞാതനായ സ്രഷ്ടാവിന്റെ കൈകളിലാണെന്നാണു കണക്ക്. ഇതൊരു വ്യക്തിയായാലും സംഘമായാലും അവരുടെ ലക്ഷ്യം എന്തെന്ന് ആർക്കുമറിയില്ല. കഴിഞ്ഞ ഡിസംബറിൽ ബിറ്റ്കോയിൻ കൈവരിച്ച ഉയർന്ന വില കണക്കാക്കിയാൽ ഇതിന്റെ മാത്രം മൂല്യം 2,000 കോടി ഡോളർ (ഉദ്ദേശം ഒന്നേകാൽ ലക്ഷം കോടി രൂപ) വരും. 

തീവ്രവാദമുൾപ്പെടെ എന്തെങ്കിലും കാരണത്താൽ ഒരു രാജ്യത്തിനോ സംഘടനയ്ക്കോ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയാൽപോലും അതിനെ മറികടന്ന് പണം ചോർത്തിയെടുക്കാൻ ക്രിപ്റ്റോ കറൻസി വഴി കഴിയുമെന്നതും ഭീഷണികളിലൊന്നാണ്,. 

എന്തുമാകാം, ആരും ചോദിക്കില്ല 

വൻ നിക്ഷേപകർ വിപണിയിൽ നടത്തിയേക്കാവുന്ന കൃത്രിമങ്ങൾ തടയാൻ അതോറിറ്റികളൊന്നും ഇല്ലാത്തതിനാൽ കൈപൊള്ളുന്നത് എപ്പോഴും ചെറുകിട നിക്ഷേപകർക്കുതന്നെയാവും. പ്രമുഖ ക്രിപ്റ്റോ കറൻസികളിലൊന്നായ ലൈറ്റ്കോയിൻ സൃഷ്ടിച്ച ചാർലി ലീ തന്റെ കൈവശമുണ്ടായിരുന്ന മൊത്തം കോയിനുകൾ വിറ്റഴിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. പരമ്പരാഗത ഓഹരിവിപണി ആയിരുന്നെങ്കിൽ ഒരു കമ്പനിയുടെയും ഉടമയ്ക്കു തന്റെ കൈവശമുള്ള മൊത്തം ഓഹരികൾ ഒരു ദിവസം ഓപ്പൺ മാർക്കറ്റിൽ ഇങ്ങനെ വിറ്റൊഴിയാനാവുമായിരുന്നില്ല. ഇതു മറ്റ് ഓഹരിയുടമകളെ ബാധിക്കുമെന്നതിനാൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. അന്നു 350 ഡോളർ വരെ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ പിന്നീട് 100 ഡോളറിനു താഴെവരെ എത്തിയിരുന്നു. 

എക്സ്ചേഞ്ചുകൾ പൂട്ടുന്നു 

∙ 46 കോടി ഡോളർ മൂല്യമുള്ള ബിറ്റ്കോയിനുകൾ മോഷണം പോയതിനെത്തുടർന്ന് ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ മൗണ്ട് ഗോക്സ് 2014ൽ അടച്ചുപൂട്ടി. 

∙ ദക്ഷിണ കൊറിയയിലെ യൂബിറ്റ് എന്ന എക്സ്ചേഞ്ച് ബിറ്റ്കോയിൻ മോഷണത്തെ തുടർന്ന് സ്വയം പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട് അടച്ചുപൂട്ടിയത് ഒന്നര മാസം മുൻപ്.

∙ നിക്ഷേപകർക്ക് മാസം 40 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്ത ബിറ്റ്കണക്റ്റ് എക്സ്ചേഞ്ച് പൂട്ടുന്നതായി പ്രഖ്യാപിച്ചതു ജനുവരിയിൽ. അന്നു 300 ഡോളറിനടുത്തു വിലയുണ്ടായിരുന്ന ബിറ്റ്കണക്റ്റ് കോയിനിന്റെ വില ഇപ്പോൾ വെറും മൂന്നു ഡോളറിൽ താഴെ.

∙ 53 കോടി ഡോളർ മൂല്യം വരുന്ന ക്രിപ്റ്റോ കറൻസികൾ മോഷണം പോയതായി ടോക്കിയോ ആസ്ഥാനമായ കോയിൻചെക്ക് എക്സ്ചേഞ്ച് രണ്ടാഴ്ച മുൻപു സ്ഥിരീകരിച്ചു.

∙ ബിറ്റ്ഫിനെക്സിനും റ്റെതറിനുമെതിരായ ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ വരാനിരിക്കുന്ന തകർച്ച പ്രവചനാതീതം.

സാധ്യതകൾ 

ഓരോ രാജ്യത്തെയും ഭരണനേതൃത്വവും കേന്ദ്രബാങ്കുകളും എന്തു തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചാകും ക്രിപ്റ്റോ കറൻസികളുടെ ഭാവി. പേരു വെളിപ്പെടുത്താതെയുള്ള നിക്ഷേപങ്ങൾ അനുവദിക്കില്ലെന്ന ദക്ഷിണ കൊറിയയുടെ നിലപാടിലേക്ക് ഏറെ വൈകാതെ എല്ലാ രാജ്യങ്ങളും വരാനിടയുണ്ട്. കുതിരപ്പന്തയത്തിനും ചൂതാട്ടത്തിനും ഉള്ളതുപോലെ ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിനു നികുതിയും വന്നേക്കാം. 

നിക്ഷേപ വിദഗ്ധർ ഒന്നടങ്കം പറയുന്നതുപോലെ സാമ്പത്തികലോകത്തെ ഏറ്റവും വലിയ കുമിളയായി ബിറ്റ്കോയിൻ പൊട്ടിത്തകരുമോ എന്നു കാലം തെളിയിക്കും. മുന്നറിയിപ്പുകൾ അവഗണിച്ച് ക്രിപ്റ്റോ കറൻസികളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നവർ നിക്ഷേപതുക പൂർണമായി നഷ്ടപ്പെടാമെന്നതും സാധ്യതകളിലൊന്നാണെന്നു മറക്കരുത്. 

യഥാർഥ മൂല്യം ബ്ലോക്ചെയിനിൽ 

ബിറ്റ്കോയിൻ സ്രഷ്ടാവ് സതോഷി നകമോട്ടോയുടെ യഥാർഥ സംഭാവന ബ്ലോക്ചെയിൻ ആണെന്ന് ഇന്നു ലോകം അംഗീകരിക്കുന്നു. ഇ–മെയിൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇന്റർനെറ്റ് കണ്ടുപിടിച്ചു എന്നു പറയുന്നതുപോലെയാണത്. ക്രിപ്റ്റോ കറൻസികളുടെയെല്ലാം അടിസ്ഥാനം ബ്ലോക്ചെയിൻ ആണ്. ഇവയ്ക്കു വേണ്ടി വാദിക്കുന്നവർ ആദ്യം പറയുന്നതും ബ്ലോക്ചെയിനിന്റെ മേൻമയെക്കുറിച്ചുതന്നെ. സാമ്പത്തികരംഗത്തെ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളെയും ഗുണപരമായി സ്വാധീനിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണത് എന്ന കാര്യത്തിൽ ബിറ്റ്കോയിനിന്റെ കടുത്ത വിമർശകർക്കുപോലും തർക്കമില്ല. എന്നാൽ, ഈ മൂല്യം സ്വകാര്യവ്യക്തികളോ കമ്പനികളോ സൃഷ്ടിക്കുന്ന, ഒരു രാജ്യത്തെയും നിയമവ്യവസ്ഥയുടെ അംഗീകാരമില്ലാത്ത കറൻസികൾക്കു പതിച്ചുനൽകുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്. 

ഒരു രാജ്യത്തെയും അംഗീകൃത കറൻസിയുടെ മൂല്യം സാങ്കേതികവിദ്യയുടെ മികവിലല്ല. നിയമപരമായി ആ രാജ്യം ഉറപ്പുനൽകുന്ന മൂല്യമാണ് അവയ്ക്കുള്ളത്. മറ്റു കറൻസികളുമായുള്ള വിനിമയനിരക്കിൽ എന്തു ചാഞ്ചാട്ടം വന്നാലും ഇന്ത്യയിൽ 100 രൂപ വിലയുള്ള ഏത് ഉൽപന്നവും സേവനവും 100 രൂപ കൊടുത്താൽ കിട്ടും എന്നിടത്താണ് അതിന്റെ മൂല്യം. 

സ്വന്തമായി ക്രിപ്റ്റോ കറൻസികൾ സൃഷ്ടിച്ച് പണമിടപാടുകൾ ബ്ലോക്ചെയിൻ വഴി സുരക്ഷിതമാക്കുന്നതിനെക്കുറിച്ചു പല രാജ്യങ്ങളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ, സ്വകാര്യമായി സൃഷ്ടിക്കപ്പെട്ട കറൻസികൾക്ക് എന്തെങ്കിലും മൂല്യമുണ്ടാകുമോ എന്നു കണ്ടറിയണം. ക്രിപ്റ്റോ കറൻസികൾ മാറ്റേണ്ടതു പണമിടപാടു നടത്തുന്ന രീതികളെയാണ്, അല്ലാതെ കറൻസിയുടെ സത്തയെ അല്ല. 

(courtesy:manorama ) (അവസാനിച്ചു) 
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...