ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday, 18 April 2018

സർക്കാർ കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കാം ?



തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.  

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്.

ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന. വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. 

മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. 

ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.

(courtesy: manorama)

Sunday, 8 April 2018

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കും ?


മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കും. ലക്ഷ്മി എന്ന പേരിലാകും ഇത് ഇറക്കുക. മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 


ബിറ്റ്കോയിന്‍ പോലുള്ള ഗൂഢകറന്‍സികള്‍ നിരോധിച്ചത് അതിന്‍റെ തുടക്കമായി പറയപ്പെടുന്നു. ബിറ്റ്കോയിനും മറ്റും പണകൈമാറ്റത്തിനു സഹായിച്ചിരുന്ന ബാങ്കുകള്‍ക്കും പേമെന്‍റ് സംവിധാനങ്ങള്‍ക്കും അതില്‍നിന്നു പിന്മാറാന്‍ മൂന്നു മാസമാണു റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. 



ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് കാനഡ ഈ വിഷയം വിശദമായി പഠിച്ച്‌ ഒരു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. 2016 മുതല്‍ വിവിധ കേന്ദ്രബാങ്കുകള്‍ ഇക്കാര്യം പഠിച്ചുവരികയാണ്.



ടെക്നോളജി ഭദ്രം 



ബ്ലോക്ക് ചെയിന്‍ ടെക്നോളജി അഥവാ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി (ഡിഎല്‍ടി) ഉപയോഗിച്ചാണു ബിറ്റ്കോയിനും മറ്റും പ്രവര്‍ത്തിക്കുന്നത്. വളരെ വലിയ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇത് ഓരോ സ്വതന്ത്ര കംപ്യൂട്ടറിലും(നോഡ്)നിന്ന് ഓപ്പറേറ്റ് ചെയ്യാം. പണം, ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങി ആസ്തികളുടെ കണക്ക് ഭദ്രമായി സൂക്ഷിക്കാവുന്ന സംവിധാനമാണിത്. ഓരോ ഇടപാടിനും സാക്ഷികളുണ്ടാകും. അതിനാല്‍ ചോര്‍ത്തല്‍ സാധ്യതയില്ല. ഒരു കേന്ദ്രസെര്‍വറില്‍ അല്ലാതെ ധാരാളം സ്വതന്ത്ര കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ഒരേസമയം സൂക്ഷിക്കുന്നതിനാല്‍ "ആക്രമണം' വിഫലമാകും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഡിജിറ്റല്‍ കറന്‍സി ഉണ്ടാക്കിയാല്‍ അതു ഭദ്രമായിരിക്കും എന്നാണു നിഗമനം. ലോകബാങ്ക് ഈ ജനുവരി 23ന് ഈ സാങ്കേതികവിദ്യ ശിപാര്‍ശ ചെയ്യുന്ന ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.



കേന്ദ്രബാങ്ക് ഇറക്കിയാല്‍ 



ഇപ്പോള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ ഇറക്കുന്ന ഗൂഢ(ക്രിപ്റ്റോ) കറന്‍സികള്‍ക്ക് ഭദ്രതയും സുരക്ഷിതത്വവും ഉറപ്പുനല്കുന്ന ഒരു കേന്ദ്ര അധികാരസ്ഥാപനമില്ല. ബിറ്റ്കോയിന്‍റെ പിന്നില്‍ ആരാണുള്ളതെന്നുപോലും അറിയില്ല. അതില്‍ നിക്ഷേപിക്കുന്ന പണത്തിന്‍റെ ഭദ്രത ഉറപ്പുവരുത്താനും മാര്‍ഗമില്ലായിരുന്നു.




കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സി ഇറക്കുന്പോള്‍ ഭദ്രതയും സുരക്ഷിതത്വവും സംബന്ധിച്ച ആശങ്ക ഇല്ലാതാകും.



ബിറ്റ്കോയിന്‍ പോലെ "ഖനനം ചെയ്തെടുക്കുന്ന' ഒന്നാവില്ല കേന്ദ്രബാങ്കുകളുടെ ഡിജിറ്റല്‍ കറന്‍സി. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണകൈമാറ്റത്തിനുള്ള ഒരുപാധിയായിരിക്കും ഇത്. ബിറ്റ്കോയിനും എര്‍തേറിയവും മറ്റും ഊഹക്കച്ചവടക്കാരുടെ നിക്ഷേപ ഇടങ്ങളായിരുന്നു. കേന്ദ്രബാങ്ക് ഇറക്കുന്പോള്‍ അത് ഊഹക്കച്ചവടത്തിനുള്ളതാവില്ല. ആസ്തി എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു ഇലക്‌ട്രോണിക് ലെഡ്ജര്‍ ആയിരിക്കും. ബാങ്ക് അക്കൗണ്ട് പോലെ പ്രവര്‍ത്തിക്കാവുന്ന ഒന്ന്.



കറന്‍സിക്കു പകരം 



ഇതുവഴി കേന്ദ്ര ബാങ്കുകള്‍ക്കു കിട്ടുന്ന നേട്ടം കറന്‍സി അച്ചടി കുറയ്ക്കാം എന്നതാണ്. ലോഹക്കഷണങ്ങളില്‍നിന്നു കടലാസ് കറന്‍സിയിലേക്കു മാറിയതുപോലെ കടലാസില്‍നിന്ന് ഇലക്‌ട്രോണിക് കണക്കുബുക്കിലേക്കു മാറുന്നു. ഓഹരികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഡീമാറ്റ് (ഇലക്‌ട്രോണിക്) അക്കൗണ്ട് ലഭിച്ചതുപോലൊരു മാറ്റം.



ബാങ്കിംഗിനും മാറ്റം 



കറന്‍സിക്കു പകരം ഇതു വരുന്നതോടെ ബാങ്കിംഗിന്‍റെ രൂപഭാവങ്ങള്‍ മാറും. കടലാസ് കറന്‍സി ഉപയോഗം തീരെ കുറവാകും. ബാങ്കുമായി ബന്ധപ്പെടാതെ വ്യക്തികള്‍ക്കു പണകൈമാറ്റം സാധിക്കും. അതേസമയം കള്ളപ്പണം ഉണ്ടാവുകയുമില്ല. ബാങ്കില്‍ നിക്ഷേപിക്കുന്നതു പലിശയ്ക്കുവേണ്ടി മാത്രമാകും. പണം സൂക്ഷിക്കാന്‍ ബാങ്ക് ആവശ്യമില്ലാതാകും. ബാങ്കിലേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ ഏറെ പ്രയാസം നേരിടും.

(Courtesy: Daily hunt )

ക്രിപ്റ്റോകറൻസികൾ രാജ്യത്ത് വ്യാപിക്കുന്നു; രാജ്യാന്തര ഇടപാടുകളും തടയാൻ നിർദേശം ...?


ന്യൂഡൽഹി∙ രാജ്യത്ത് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ വ്യാപകമാണെന്നും നടപടിയെടുക്കണമെന്നും മുന്നറിയിപ്പ്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്(എസ്ഐടി) ഇതു സംബന്ധിച്ച നിർദേശം വിവിധ ഏജൻസികൾക്കു കൈമാറിയത്. രാജ്യാന്തര തലത്തിലുള്ള ഇടപാടുകൾക്കും ക്രിപ്റ്റോകറൻസികൾ വൻതോതിൽ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. 

ബിറ്റ്കോയിനുകൾ പോലുള്ള ക്രിപ്റ്റോകറൻസികൾ നിയമവിരുദ്ധമാണ്. എന്നാല്‍ ഇവയുടെ ഇടപാട് ഇന്റർനെറ്റ് വഴി വ്യാപകമാണ്. ഇതു കണ്ടെത്തി തടയണമെന്ന നിർദേശം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻസിബി) ഉദ്യോഗസ്ഥ തല യോഗത്തിൽ എസ്ഐടി നൽകി. ഇതുസംബന്ധിച്ചു സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് സംഘം. ക്രിപ്റ്റോകറൻസി നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും. 

ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ കണ്ടെത്തിയ നാലു സംഭവങ്ങൾ ഉണ്ടായതായി എൻസിബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണിത്. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടു രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയെന്ന് ആദായനികുതി വകുപ്പും അറിയിച്ചു.  ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിയമവിരുദ്ധമാണെന്നും അതുവഴിയുള്ള ഇടപാടുകൾ നിർത്തണമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രണ്ടു മാസം മുൻപു നിർദേശിച്ചിരുന്നു. 

ഇടപെട്ട് ആർബിഐ

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്കും ആർബിഐ കഴിഞ്ഞ ദിവസം നിർദേശം നൽകി. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നും ആർബിഐ സൂചിപ്പിച്ചു. 

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

എന്താണ് ക്രിപ്റ്റോകറൻസി?

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം ആറിയാവുന്ന, നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ഥമല്ലാത്ത നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. 

ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്. സാധാരണ കറൻസികളെപ്പോലെ ക്രിപ്റ്റോ കറൻസികൾക്കു ഭൗതിക രൂപമില്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ പിന്തുണയുമില്ല. ഇക്കാരണത്താല്‍ സർക്കാരുകളോ സ്ഥാപനങ്ങളോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല. 2016ൽ ജപ്പാനാണ് ആദ്യമായി ബിറ്റ്കോയിൻ എന്ന അയഥാർഥ കറൻസി യഥാർഥ പണവുമായി കൈമാറ്റം ചെയ്യാം എന്നു തീരുമാനിച്ചത്.

(courtesy: Manorama)

ക്രിപ്റ്റോ കറൻസി ഇടപാടുകാർക്കുള്ള സേവനം നിർത്താൻ ആർബിഐ..........?


മുംബൈ ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആർബിഐ സൂചിപ്പിച്ചു.

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

(courtesy: Manorama)

ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ വിലക്കി ഗൂഗിൾ.....?




ന്യൂയോര്‍ക്ക് ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ പരസ്യങ്ങൾ ജൂൺ മുതൽ വിലക്കുമെന്നു ഗൂഗിൾ.  കമ്പനിയുടെ പുതിയ നയമനുസരിച്ച് അംഗീകൃത അതോറിറ്റികളുടെ ചട്ടങ്ങളനുസരിച്ചല്ലാതെ ഊഹക്കച്ചവടം നടത്തുന്ന സാമ്പത്തിക ഉൽപന്നങ്ങളുടെയെല്ലാം പരസ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.  


എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുന്നതു വിലക്കിയതായും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിൻലൻഡിലെ നാലു പ്രമുഖ ബാങ്കുകൾ കഴിഞ്ഞയാഴ്ച ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ഇടപാടുകൾ തടഞ്ഞിരുന്നു.  



ഡിസംബറിൽ‌ 20,000 ഡോളറിനടുത്തുവരെ വില കയറിയ ബിറ്റ്കോയിൻ, വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കൂടിവരുന്നതിനാൽ 6000 ഡോളറിനടുത്തുവരെ ഇടിഞ്ഞിരുന്നു.   ഇന്നലെ വൈകിട്ട് 8600 ഡോളറിനടുത്താണു ബിറ്റ്കോയിന്റെ വില. 

(courtesy: Manorama)

ബിറ്റ് കോയിന്‍ സുരക്ഷിതമോ ?|

Saturday, 7 April 2018

ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ആർ.ബി.െഎ... ?

ന്യൂഡൽഹി: കേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസി പുറത്തിറക്കാനൊരുങ്ങി ആർ.ബി.െഎ. രണ്ട് ദിവസം നീണ്ടു നിന്ന്... 

Read more at: https://www.madhyamam.com/print/461117
BTCClicks.com Banner

MST ബ്ലോക്ക്ചെയിൻ ഇന്ത്യൻ പൗരന്മാരെ ബ്ലോക്ക്ചെയിൻ പങ്കാളികളാക്കുന്നു.

എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...